Monday, 21 September 2015

ആത്മാവിൽ മുട്ടിവിളിച്ചത് പോലെ...

ഇന്നലെയാണ് നഖക്ഷതങ്ങൾ വീണ്ടും കാണുന്നത്...
വീണ്ടും കാണുന്നത് എന്നു പറയുന്നതിനേക്കാൾ ആദ്യം കാണുന്നത് എന്നു പറയുന്നതാണ് ശരി...

ഏഴെട്ട് വർഷം മുമ്പാണ് എന്തൊക്കെയോ തേടി വീഡിയോ കാസറ്റ് കടയിലെത്തിയ ഒരു കൗമാരക്കാരന്റെ ശ്രദ്ധയെ ക്ഷണിച്ച് കൊണ്ട് അതങ്ങിനെ ഇരിക്കുന്നു...

പുറംചട്ടയിൽ ആലേഖനം ചെയ്യപ്പെട്ടിരുന്ന നായികയുടെ വേഷവിധാനങ്ങളാണ് ഈച്ചയെ ചക്കരയിലേക്കെന്ന പോലെ മനസ്സിനെ അങ്ങോട്ട് വലിച്ചിട്ടത്..

പേരൊന്നെത്തി നോക്കി...

"നഖക്ഷതങ്ങൾ"

മുമ്പെങ്ങോ പാഠപുസ്തകത്തിലൊളിച്ചു വച്ച് വായിച്ച പമ്മൻ നോവലിലെ ഏതോ ഭാഗമാണ് ഓർമ്മയിൽ തെളിഞ്ഞത്...

മനസ്സിലുറപ്പിച്ചു ഇന്നിത് തന്നെ...

പതിയെ കടക്കാരന്റെ അടുത്തെത്തി ശബ്ദം താഴ്ത്തി പറഞ്ഞു..
"ദേ ആ കാസറ്റ്"

എത്?

"ആ 681"

ആ നഖക്ഷതങ്ങളോ??

സാമാന്യം ശബ്ദത്തിൽ പറഞ്ഞത് കൊണ്ട് അവിടെ ഉണ്ടായിരുന്നവർക്കെല്ലാം ബുദ്ധിമുട്ടില്ലാതെ കേൾക്കാൻ പറ്റി...

എനിക്കെവിടെയൊക്കെയോ പൊള്ളിയ പോലെ...

അല്ല അങ്ങേരെയും പറഞ്ഞിട്ടു കാര്യമില്ല, പണ്ട് അരി മില്ലിലോ മറ്റോ ആയിരുന്നു ജോലി...
അവിടത്തെ ഘോരശബ്ദം കേട്ടു കേട്ട് ചെവിയുടെ ഫിലമെന്റ് പണ്ടേ പോയതിനാൽ അങ്ങേരുടെ കാഴ്ചപ്പാടിൽ ഏറ്റവും ശബ്ദം താഴ്ത്തി തന്നെയാണ് പറഞ്ഞത്...
പക്ഷേ അരിമില്ലിൽ നിന്നു ശീലമില്ലാത്ത പലർക്കുമത്  രഹസ്യമായി തോന്നിക്കാണാൻ ഇടയില്ലെന്നു തോന്നുന്നു...

നിഷ്കളങ്കമായ ലക്ഷ്യത്തിന്റെ ഉദ്ദേശ്യശുദ്ധി കണക്കാക്കി പരിചയക്കാരാരുമില്ലാത്ത സമയം നോക്കി കാസറ്റ് വാങ്ങാൻ ചെന്നതിനാൽ രജിസ്റ്ററിൽ പേരുമെഴുതി കാസറ്റും കൈക്കലാക്കി കൂടുതൽ അപകടമൊന്നും കൂടാതെ അവിടെ നിന്നും തടി തപ്പി..

അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ സെക്കിൾ നിർത്തി പൈന്റു കുപ്പി തിരുകുന്നത് പോലെ സി.ഡി അരയിൽ തിരുകിക്കയറ്റി..

പൈന്റു കുപ്പി ഇന്നോളം അവിടെ സ്ഥാനം പിടിച്ചിട്ടില്ലെങ്കിലും ചില നിഷ്കളങ്കമായ പുസ്തകങ്ങളും ഇതു പോലെ ചില സിനിമാ കാസറ്റുകളും അക്കാലത്ത് യഥേഷ്ടം അവിടെ സ്ഥാനമുറപ്പിക്കാറുണ്ടായിരുന്നു...

അങ്ങിനെ ഒരു വിധത്തിൽ വീട്ടിലെത്തിച്ച് അക്കാലത്തെ എന്റെ നിധിയായിരുന്ന വീസീഡി പ്ലെയറിലേക്ക് നിക്ഷേപിച്ചു..

ഇത്തരം സംഭവങ്ങളൊക്കെ സാധാരണ വീട്ടുകാർ കല്യാണത്തിനു പോവുമ്പോഴൊക്കെയാണ് സംഭവിക്കാറ്...

തലവേദനയോ വയറുവേദനയോ ഒക്കെ എനിക്ക് കൂട്ടുണ്ടാവും...

അല്ലെങ്കിലും ഒരു നേരത്തെ കല്യാണസദ്യയിലൊക്കെ എന്തിരിക്കുന്നു..

പക്ഷേ സീമയെ കണ്ട ബാലൻ K നായരെ പോലെആവേശത്തോടെ  സിനിമ കാണാൻ ചെന്നിരുന്ന എന്നെ ജലജയെ കണ്ട വേണു നാഗവള്ളിയെ പോലെ ശോകമൂകനാക്കിക്കളഞ്ഞു പിന്നത്തെ കാഴ്ചകൾ..

മൊത്തം ശോകം...

മോനിഷ കരയുന്നു, സലീമ കരയുന്നു...
വിനീത് കരയുന്നു, കവിയൂർ പൊന്നമ്മ കരയുന്നു, എന്തിന് വില്ലൻ സ്വഭാവമുള്ള തിലകൻ പോലും കരയുന്നു...

സീനാകെ ശോകമയം...

ഒടുവിൽ സഹികെട്ട് ഞാൻ റിമോട്ടിലെ forward Button അമർത്തി...

ദൈവമേ, കണ്ണിനു കുളിരായി ഒരു ഫ്രെയിമെങ്കിലും....

പ്രാർത്ഥന വിഫലമായതു മിച്ചം...

ഒടുവിൽ വിഷാദമൂകനായി താടിക്ക് കൈ കൊടുത്തങ്ങിനെ...

ജീവിതത്തിലാദ്യമായി ഞാൻ എം.ടി യെ വെറുത്തു...
ഹരിഹരനെ ശപിച്ചു...

എന്തോ മോനിഷയെ ശപിക്കാൻ തോന്നിയില്ല...

പക്ഷേ വർഷങ്ങൾക്കിപ്പുറം ഞാൻ ആ സിനിമ വീണ്ടും കണ്ടു...
നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ...

കാരണമുണ്ട്...

യാദൃശ്ചികമായാണ് ,
"കേവലമർത്യ ഭാഷ കേൾക്കാത്ത ദേവദൂതികയാണു നീ"  എന്ന ഗാനത്തിന്റെ വീഡിയോ കയ്യിൽ കിട്ടുന്നത്...

ഒരു വിരഹകാമുകനെ ഉണർത്തുന്ന എന്തോ ഒരു ഘടകം ആ പാട്ടിലുണ്ടെന്നു തോന്നുന്നു...

മനസ്സിലേക്കതാഴ്ന്നിറങ്ങി...

ആ പാട്ടിൽ ഞാൻ കണ്ടത് സലീമയെന്ന നടിയെ ആയിരുന്നില്ല...
എന്റെ അനുവിന്റെ മുഖമായിരുന്നു അതിൽ നിറയെ...

" കേവല മർത്യ ഭാഷ കേൾക്കാത്ത ദേവദൂതികയാണ(അ)നു"

എന്നൊന്ന്‌ പുതുക്കി ഏറെ നാൾ എന്റെ ചുണ്ടത്ത് ആ പാട്ട് തത്തിക്കളിച്ചിരുന്നു...

അങ്ങിനെയാണ് പാട്ടിലെ നായികയെ കുറിച്ചും ഏതു ചലച്ചിത്രത്തിലെ ഗാനമാണെനതിനെ കുറിച്ചും ഞാൻ കൂടുതൽ അന്വേഷിച്ചതും ഒടുവിൽ ചിത്രം ഒന്നു കൂടി കാണുവാൻ തീരുമാനിച്ചതും..

ഇന്നലെ ആ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ തൊട്ട് ഉള്ളിൽ കയറിയതാണ് കൊളുത്തുന്ന ഒരു വിങ്ങൽ...

ഓഹ്, എത്ര മനോഹരമായ ചിത്രം...
എന്തു മനോഹരമായ പാട്ടുകൾ....

"കേവലമർത്യ ഭാഷ കേൾക്കാത്ത ദേവദൂതികയാണു നീ"

ഊമയും ബധിരയുമായ നായികയെ  ഇതിലും മനോഹരമായി എങ്ങിനെയാണ് വർണ്ണിക്കുവാൻ സാധിക്കുക???

ഞാനാരാധിക്കുന്ന ചുരുക്കം ചില നായികമാരെ വെള്ളിത്തിരലുള്ളു...

അതിലൊന്ന് ശാരിയാണ്...
വെള്ളാരം കണ്ണുകളിൽ സാഗരമൊളിപ്പിച്ച് മോഹിപ്പിച്ചു കടന്നു പോയ എത്രയോ കഥാപാത്രങ്ങൾ....

മറ്റൊരാൾ  "എന്നെന്നും കണ്ണേട്ടനിലെ" രാധികയാണ്...

കൗമാരപ്രണയത്തെ കവിൾപ്പൂവിലൊളിപ്പിച്ച് കടന്നു പോയ ആ പേരറിയാത്ത പാവാടക്കാരിയോട് കണ്ണനെ പോലെ അന്നെനിക്കും അനുരാഗമായിരുന്നു...

മൂന്നാമതൊരാൾ ഇന്നലെ കടന്നു വന്നു അവളാണ് നഖക്ഷതങ്ങളിലെ ലക്ഷ്മി...
പ്രിയപ്പെട്ട സലീമ...

ഊമയും ബധിരയുമായ ലക്ഷ്മിയായി നിറഞ്ഞഭിനയിച്ച സലീമ...

ശബ്ദമില്ലാതെ ചിരിച്ച, ശബ്ദമില്ലാതെ തേങ്ങിയ പ്രിയപ്പെട്ട ലക്ഷ്മി....

ഹൃദയത്തിൽ മധുവൂറും നോവിന്റെ നഖക്ഷതങ്ങൾ  തീർത്ത പ്രിയപ്പെട്ട എം ടി....

Friday, 18 September 2015

വാഴക്കയ്യുകള്‍......

അപ്പച്ചാ...,

ചെറിയൊരു ഞെട്ടലോടെ ആന്റണി തിരിഞ്ഞു നോക്കി..

കുഞ്ഞുമോളാണ്‌..

അയാൾ കയ്യിലെ ഗുളികകൾ പുറകിലൊളിപ്പിക്കാൻ വിഫലശ്രമം നടത്തി.

അവളത് കണ്ടു കഴിഞ്ഞിരുന്നു...

എന്താ അപ്പാ കയ്യില്‌?

ആ ആഹ്, ഇതു ഗ്യാസ്... ഗ്യാസിന്റെ ഗുളികയാ മോളേ..
അയാൾ ഒന്നോഴികെ നാലും തിരികെ കുപ്പിയിലേക്ക് നിക്ഷേപിച്ചു...

നാവിൽ ഗുളിക തൊട്ട നേരം അയാൾക്കു ചെറുതായൊന്നു കുളിർന്നു,
കുളിർ മേലാകെ പടരുന്നതായും അയാൾക്ക് തോന്നി..
ഒരിറക്ക് വെള്ളം കുടിച്ച്, നിശ്വാസമുതിർത്തു അയാൾ..
മോളപ്പുറത്ത് പോയ്ക്കോ, അപ്പന്നൊന്നു മയങ്ങട്ടെ..
ഇതെന്താപ്പോ പതിവില്ലാതെ ഈ നേരത്ത്?

അപ്പാ, മണി മൂന്നാവുന്നേ ഒള്ള്...

അപ്പനു വയ്യാടീ, ചെറിയൊരു പനി പോലെ...

ശരിയാണല്ല കർത്താവേ,
ചൂടുണ്ട്,, വേറയ്ക്കണുമുണ്ടല്ലാ..
അപ്പൻ കെടന്നോ, ഞാ ത്തിരി തുളസിക്കാപ്പി ഇട്ടോണ്ട് വരാം...
കുഞ്ഞുമോൾ തുളസി പൊട്ടിക്കാൻ തൊടിയിലേക്കിറങ്ങി...

അമ്മാച്ചീ അപ്പനു പൊള്ളണുണ്ട്.. ഞാ തൊളസി പൊട്ടിച്ചിപ്പം വരാവെ..
ഒന്നു നൊക്കിയേക്കേ..

മറിയക്കുട്ടി പരദൂഷണസഭയിൽ നിന്നും എത്തിച്ചു നോക്കി..
എടിയേ പടിഞ്ഞാറ്റേലെ പോണ്ടാട്ടാ പമ്പോളോടി നടക്കണ സ്ത്ഥലാ...

കേട്ടോ അന്നാമ്മോ, പണ്ടവിടെ കാവും പൂജയൊക്കെ ഉണ്ടാർന്നതാ,
പെണ്ണിന്റപ്പൻ വേടീച്ചേപ്പിന്നെ അതൊക്കെ നശിച്ച് പോയേക്കണ്‌..
ന്നാലും ഇപ്പഴും ണ്ട് സഞ്ചാരം..സ് ഇന്നാളന്തിക്ക് ന്റെ കാലീ കേറേണ്ടതാ..
കൊച്ചിന്റെ ഭാഗ്യത്തിനു ഞാങ്കണ്ട്...

ഈ പാമ്പോൾക്കേ പെണ്ണുങ്ങളോട് ഒരിത് ണ്ടത്രെ...
പെണ്ണൊരുത്തി പ്രായായതല്ലേ...
ഇപ്പളും പടിഞ്ഞറ്റേ തൊടീപ്പോവാൻ നിക്ക് പേട്യാ...

“ഉവ്വ, ഈ സാധനത്തിനോട് സ്വന്തം കെട്ട്യോനു തോന്നാത്ത വികാരാ നീപ്പൊ പാമ്പിനു തോന്നണത്..”
മാധവിയമ്മക്ക് മനസ്സിൽ ചിരിയൂറി..
ഉള്ളിലെ കാര്യങ്ങൾ പുരത്ത് ഭാവിക്കാതിരിക്കാൻ ആയമ്മക്ക് പണ്ടേ വല്യ മിടുക്കാണ്‌...

അയാള്‍ ഗുളികക്കുപ്പിയിലേക്ക് പാളി നോക്കി, നിതാന്തമായൊരുറക്കം തനിക്കു സമ്മാനിക്കാന്‍ കാത്തിരിക്കുന്നവര്‍...

മെത്തക്കടിയിലൊളിപ്പിച്ച കടലാസ് അട്ടഹസിക്കുന്ന പോലെ അയാൾക്ക് തോന്നി..
സ്വപനങ്ങളുടെ ചുവരിൽ ജപ്തിക്കടലാസ് തൂക്കി അയാൾ പതിയെ ഉറക്കത്തിലേക്ക് നൂണ്ടു..
*****************************************************************************************************

ആന്റപ്പോ ഇയ്യിതെങ്ങോട്ടാ കയറോക്കായിട്ട്?

പേങ്ങുട്ട്യേട്ടൻ വഴി മൊടക്കി നിപ്പാണല്ലാ കർത്താവേ...

ഞാനാ കണ്ടം വര്യേ...

കണ്ടത്തിലിപ്പെന്തൂട്ടാ? കഴിഞ്ഞ മഴക്കല്ലേ അന്റെ വാഴയൊക്കെ ഒടിഞ്ഞു പോയത്...

മൂന്നാലെണ്ണം ബാക്കി നിപ്പുണ്ട്, അതിനു താങ്ങ് കൊടുക്കണം..
ഒന്നു രണ്ടെണ്ണം വലിച്ചും കെട്ടാനുണ്ട്...
മനസ്സിലോടിയ നുണ പറഞ്ഞു ഫലിപ്പിക്കാൻ അയാൾ വിജയിച്ചു..
വിജയം അതെത്ര ചെറുതായാലും ചുണ്ടിൽ പുഞ്ചിരി വിടർത്താൻ അതിനൊരു
പ്രത്യേക കഴിവ് തന്നെയുണ്ട്...

ന്നാ ഞാങ്കട്....

ഇയ്യ് നിക്കെന്റെ ആന്റപ്പൊ, ഞാനും വരാന്ന്..
എനിക്കാ വഴി വൽസൂന്റെ വീട്ടിലും കേറണം...
തെങ്ങേറാൻ പറഞ്ഞ് വിളിക്കാൻ തൊടങ്ങീട്ട് കൊറേയായി...

തിപ്പൊ പൊല്ലാപ്പായല്ലോ കർത്താവേ...
യന്ത്രം കണക്കേ അയാൾ നടക്കാൻ തുടങ്ങി...

അല്ല അന്റപ്പാ നുമ്മടെ ശശീരെ പെണ്ൺ ഓടിപ്പോയീന്ന് കേട്ട് ഇയ്യറിഞ്ഞാ?

അയാൾ തലയാട്ടി..

ഓള്‌ പണ്ടേ പോക്കാന്ന്.. എന്താ ഓളുടെ ശൃംഗാരം.. കടേലാളുള്ളപ്പഴും കെട്ട്യോനും കെട്ട്യോളും കൂടി
കെട്ടിമറിച്ചിലല്ലാർന്നോ..
എനിക്കപ്പഴേ അറിയാം ഇതൊരു നടക്കൊന്നും പോവൂലാന്ന്..
ചുണ്ടിൽ ഒരു കള്ളച്ചിരിയുമായി പേങ്ങുട്ട്യേട്ടൻ പറഞ്ഞു നിർത്തി...

അല്ല പേങ്ങുട്ട്യേട്ടോ, ഈ വൽസലേടെ കെട്ട്യൊൻ തിരിച്ച് വന്നാ?

ഞെട്ടലേറ്റ പോലെ പേങ്ങുട്ട്യേട്ടൻ ഒന്ന് നിന്നു..
ആന്റപ്പാ ഇയ്യിമ്മളെ ആക്കാണല്ലേ...

ഏയ് ചോച്ചൂന്നേ ഉള്ളൂ...

ഇയ്യ് കൂടോലൊന്നും പറേണ്ട, നമുക്കീ വഴി കേറാം,
ആ മാപ്ളാരുണ്ടാവോ എന്തോ? അസത്ത് വളപ്പീക്കേറീന്നു പറഞ്ഞ് ഒച്ച വക്കും..
മിണ്ടാണ്ടേ പോര്‌ട്ടാ ആന്റപ്പാ..

ഈ മനുഷ്യനു അറിയാത്തതായി ഒരു ഇടവഴി പോലുമില്ല ഈ നാട്ടിൽ ആന്റണി മനസ്സിലോർത്തു..
മാപ്ളാരുടെ ചാവാലിപ്പട്ടി കാണുന്നതിനു മുൻപേ പേങ്ങുട്ടി വേലി കടന്നിരുന്നു..
ആന്റണി വേലി ഭേദിക്കുന്നത് പട്ടിയുടെ കണ്ണിൽ കൃത്യമായി പതിച്ചു...
അത് തുടലിൽ നിന്നു കുതറാൻ ശ്രമിച്ചു കൊണ്ടിരുന്നു...
തവിട്ടു നിറത്തിൽ അസ്ത്ഥിപഞ്ചരമായ് തീർന്നിരുന്നുവെങ്കിലും അത് യജമാനനോടുള്ള കൂറ്‌ കാണിച്ച് കൊണ്ടിരിന്നു..
ആ പിശുക്കൻ മാപ്പിള മര്യാദക്ക് തിന്നാൻ പോലും കൊടുക്കുന്നില്ല,
എന്നിട്ടും അതതിന്റെ യജമാനനെ സ്നേഹിക്കുന്നു...
സ്വന്തം വർഗ്ഗത്തോടു പോലും പടവെട്ടുന്നു...
പട്ടി വലുതായി കുരച്ചു കൊണ്ടിരുന്നു...
വറീത് മാപ്ള സ്ത്ഥലത്തില്ലെന്നു തോന്നുന്നു..
അല്ലെങ്കിൽ ഭരണിപ്പാട്ട് തൊടങ്ങേണ്ട സമയമായിരിക്കുന്നു..
ഈ പറമ്പിനപ്പുറമാണ്‌ തന്റെ വാഴപ്പറമ്പ്.. ആന്റണി നടത്തതിനു വേഗതകൂട്ടി...

അരങ്ങൊഴിഞ്ഞ രണഭൂമി പോലെ തോന്നിച്ചു അത്...
ഒടിഞ്ഞു വീണ വാഴകൾ വീരമൃത്യു വരിച്ച യോദ്ധാക്കളെ ദ്യോതിപ്പിച്ചു..
മണ്ണിൽ തലവച്ചുറങ്ങുന്ന പോരാളികൾ...
ഇല്ലാത്ത കാശ് കടം വാങ്ങി തുടങ്ങിയ വാഴകൃഷി,
കൊള്ളപ്പലിശക്ക് കടമെടുത്തവ,
കെട്ടുതാലി പണയം വച്ചും കുഞ്ഞു കമ്മലൂരി വിറ്റും സ്വരൂപിച്ചവ..
അന്ന് താനെത്ര ശുഭാപ്തിവിശ്വാസി ആയിരുന്നു, അയാൾക്കത്ഭുതം തോന്നി..
ശുഭാപ്തിവിശ്വാസം കാത്ത് കുലച്ച വാഴക്കന്നുകൾ..
ഒരു മഴയുടെ ആയുസ്സ് മാത്രം ഉണ്ടായിരുന്നവ..
നശിച്ച മഴ, എന്റെ ജീവിതം തകര്‍ക്കാന്‍ പിറവിയെടുത്തത്...
ഇന്നവ തന്നെ നോക്കി പരിഹസിക്കുന്നു...
ചവിട്ടേൽക്കുമ്പോൾ കരിയിലകൾ പോലും ചിരിക്കുകയാണെന്നു അയാൾക്ക് തോന്നി..
അയാൾ പതിയെ നടന്നു...
ചീഞ്ഞ വാഴത്തണ്ടിന്റെ രൂക്ഷഗന്ധം നിറഞ്ഞു നിന്നിരുന്നു അവിടെയാകെ...
ഇപ്പോൾ തന്റെ ജീവിതത്തിനും ഇതേ ഗന്ധമാണുള്ളതെന്ന് ആന്റണിക്ക് തോന്നി...
മഴയെടുത്ത ജീവിതം...

ഇയ്യാ കയറിങ്ങു താ ആന്റപ്പാ.. ഞാനിതിന്റെ കൊരലിൽ കുരുക്കിട്ടു തരാം..
നീയ്യാ കുറ്റിയിലേക്ക് വലിച്ച് കെട്ടിക്കോ...
പേങ്ങുട്ട്യേട്ടൻ വലിയ ഉത്സാഹത്തിലാണ്‌..

വൽസേച്ചീനെ കാണാൻ പോവല്ലേ... ദാഹം തീരുന്ന നിമിഷങ്ങളായിരിക്കും ഇപ്പൊ ആ മനസ്സിൽ..
ഈ സമയത്തും തനിക്കെങ്ങിനെ ഇങ്ങനെ ചിരിക്കാൻ കഴിയുന്നു?

അയാൾ മൂവാണ്ടൻ മാവിന്റെ കൊമ്പിലേക്കൊന്നു പാളി നോക്കി...
നല്ല ഉറപ്പുള്ള കൊമ്പൊരെണ്ണം..
ഈ മനുഷ്യൻ കൂടെയില്ലായിരുന്നെങ്കിൽ കയർത്തുമ്പിൽ തന്നെ ഊഞ്ഞാലാട്ടേണ്ടിയിരുന്നവ...
മരവിച്ച ശരീരത്തെ തഴുകേണ്ടിയിരുന്ന കാറ്റ്...
മൃത്യുഗീതം പാടേണ്ടിയിരുന്ന വാഴക്കയ്യുകൾ...
അയാൾ വാഴയെ ബന്ധിച്ച  കയറിന്റെ അറ്റം കുറ്റിയിലേക്ക് ചേർത്തു കെട്ടി...
******************************************************

ഇരുമ്പുകമ്പിയിൽ തല ചേർത്തു കിടക്കുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്നത് ജപ്തിക്കടലാസിന്റെ രൂപമായിരുന്നു..
വെള്ളക്കടലാസിൽ കൂനനുറുമ്പു പോലെ കുനു കുനെ അക്ഷരങ്ങൾ..
അറവിനു സമ്മതമേകി തഹസീൽദാറുടെ ഒപ്പ്...
ലോകമെന്താണിങ്ങനെ?
അതെന്തിനാണ്‌ കൂടുതൽ ദരിദ്രരെ സൃഷ്ടിച്ച് കോണ്ടിരിക്കുന്നത്?
അകലെയെങ്ങോ ചൂളം വിളി കേൾക്കുന്നുണ്ടെന്നു അയാൾക്ക് തോന്നി...

ആന്റേട്ടോ, ഇങ്ങളെന്താ ചാവാൻ പോവാ? പാളത്തിൽ തലവെച്ച് കിടക്കുന്നേ?

ആ, ജോമോനോ? നീയെന്താ ഇവിടെ?

ഇനിയിപ്പോ കിടപ്പിവിടെ തന്നെ ആവാനാടാ വഴി...

വീട്ടിൽ ജപ്തിക്കടലാസ് വന്നു കിടക്കാ... നീയറിഞ്ഞില്ലേ?

ആ അത് പറയാനാ വന്നേ,  നമ്മൾ ബാങ്കിൽ അപേക്ഷ കൊടുത്തിരുന്നില്ലേ,
ആന്റേട്ടന്റെ കടം കാർഷികവായ്പയായി  എഴുതി തള്ളും ന്നാ കേക്കണേ..
മെമ്പർ ബാബ്വേട്ടൻ പറഞ്ഞതാ..

ദൈവം ണ്ട് ആന്റേട്ടാ, ഇങ്ങടെ പ്രാർത്ഥന കർത്താവ് കേട്ടൂ ന്ന് കരുതിയാ മതി...

എവിടെയോ വെള്ളിടി വെട്ടുന്ന പോലെ അയാൾക്ക് തോന്നി...

താനെന്തൊരു പാപിയാണ്‌...

ഭാര്യയേയും മകളേയും കടക്കെണിയിലെറിഞ്ഞു മരണത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചവനാണ്‌ താൻ...
താൻ മരിച്ചിരുന്നുവെങ്കിൽ അവർ എന്തു ചെയ്യുമായിരുന്നു...
കടക്കാരുടെ ശകാരവും പരിഹാസവുമേറ്റ് തന്റെ മകളും ഭാര്യയും...
ജോമോൻ വരുവാൻ ഒരല്പം വൈകിയിരുന്നുവെങ്കിൽ....
റെയിൽട്രാക്കിൽ തലയറ്റു കിടക്കുന്ന തന്റെ ശരീരം അയാൾ മനസ്സിൽ കണ്ടു...
അയാൾക്ക് ആത്മനിന്ദ തോന്നി...

തീവണ്ടിയുടെ ശബ്ദം അടുത്തടുത്തു വന്നു...

ആ തീവണ്ടിയോടുന്നത് തന്റെ ഹൃദയത്തിലൂടെ ആണെന്നു ആന്റണിക്ക് തോന്നി...
**************************************************************************

മഴ മുഴുവൻ നനഞ്ഞെങ്കിലും
ഏറെ സന്തോഷത്തോടെയാണ്‌ ആന്റണി വീട്ടിൽ ചെന്നു കയറിയത്...
എടി മറിയാമ്മോ... നീ അറിഞ്ഞാടീ..
നുമ്മടെ കടം എടുത്ത് കളയാൻ പോണൂന്ന്...

ങും, ആ മെമ്പറിന്നു ഇങ്ങോട്ട് വന്നിരുന്ന്, അങ്ങേരു പറഞ്ഞ്...
കർത്താവ്‌ നമ്മടെ പ്രാർത്ഥൻ കേട്ട് മനുഷ്യാ...

കുഞ്ഞോളേ, ഇങ്ങാട്ട് വന്നേടീ...

അവളിവിടില്യ, അവളുടെ കൂട്ടുകാരീടെ വീട്ടീന്നു പൊസ്തകം മേടിക്കാൻ പോയേക്കുവാ...
കൊച്ചിവിടുന്നെറങ്ങീപ്പം തൊടങ്ങീതാ ഈ നശിച്ച മഴ...

ഏടിയേ ഇത് സന്തോഷത്തിന്റെ മഴയാടീ ഈ ആന്റണിക്ക് വേണ്ടി മാത്രം പെയ്യുന്ന മഴ...

ഇന്നാ തോർത്തോണ്ടൊന്നു തോർത്തിക്കേ ഇനി പനി പിടിക്കണ്ട....

നിയ്യതവിവിടിട്ടേ, ഇങ്ങാടൊന്നു വന്നേടീ...

നിങ്ങക്കിതിത് എന്തിന്റെ ഏനക്കേടാ മനുഷ്യനേ...

പെണ്ണൊരുത്തി കെട്ടിക്കാറായി, ഇപ്പഴും പതിനേഴുകാരനാന്നാ വിശാരം...

എല്ലാം കൈവിട്ട് പോയീന്നു കരതിയതാ, കർത്താവായിട്ട് തിരിച്ച് തരുമ്പം നമുക്കിതൊന്നു ആഘോഷിക്കണ്ടേടീ..

ബലിഷ്ടമായ കരവലയത്തിൽ നിന്നും കുതറനാവാതെ മറിയം നിന്നു...

ഉള്ളിൽ കൊതിയും മുഖത്ത് അനിഷ്ടവും ഭാവിച്ച് അവൾ കെറുവിച്ച് കൊണ്ടിരുന്നു...

സ്വർഗ്ഗം തീർക്കപ്പെടുന്നത് മണിമാളികയിലും അന്തപ്പുരങ്ങളിലുമല്ലത്രെ,
ഇടുങ്ങിയ മുറിയിൽ ചെറിയൊരു പുതപ്പിൻ കീഴിലും സ്വർഗ്ഗം വിടരുകയായിരുന്നു..

പുറത്തീ മഴയിൽ ഭൂമിയും താനും നുകരുന്നത് ഒരേ വികാരമാണെന്നു മറിയക്കുട്ടിക്കു തോന്നി...

മാധവിയമ്മക്ക് തെറ്റു പറ്റിയതാകണം, നാഗങ്ങൾക്ക് തെറ്റു പറ്റാറില്ല...

പതിയെ ആ കാലടികളിൽ നിന്നും അത് ഇഴഞ്ഞു കയറുകയാണ്‌

സർപ്പങ്ങളെ പോലെ അവർ പരസ്പരം വരിഞ്ഞു മുറുകി...

ഈ മഴ തോരാതിരുന്നെങ്കിൽ എന്നു മറിയക്കുട്ടി ആഗ്രഹിച്ചു പോയി...

ഇടക്കൊക്കെ സ്വർഗ്ഗത്തിലെ വെളിച്ചം മഴയോടൊപ്പം ഇറങ്ങി വരാറുണ്ടത്രെ..

വലിയ ശബ്ദത്തോടെ അത് മണ്ണിൽ തൊട്ടു...

ഒരു ഞെട്ടലോടെ മറിയക്കുട്ടി അകന്നു മാറി...

ഇണസർപ്പം പുണരാഞ്ഞതെന്തേ...

മഴക്കു കുളിരേറിയോ?

അയാളുടെ കയ്യിലെ മരവിപ്പ് ഒരു ഞെട്ടലോടെ മറിയക്കുട്ടി തിരിച്ചറിഞ്ഞു..

കണ്ണുകളിലെ തിളക്കമെങ്ങേ പോയ്‌ മറഞ്ഞു?

മഴ തോർന്നു തുടങ്ങുകയായിരുന്നു...

ഇറ്റു വീഴുന്ന മഴതുള്ളികളുടെ മരവിപ്പ് ഹൃദയത്തിലേന്തി ആന്റണി നിശ്ചലനായി കിടന്നു...

ജീവിതത്തിൽ അന്നോളം കണ്ടിട്ടില്ലാത്ത ഒരു സംതൃപ്തി ആമുഖത്ത് കളിയാടുന്നുണ്ടെന്നു തോന്നി...

അമ്മച്ചീ....

കുഞ്ഞുമോളുടെ ശബ്ദം.....

പുതപ്പില്‍ നിന്നൂര്‍ന്നിറങ്ങി മറിയക്കുട്ടി വാതിലിനെ ലക്ഷ്യമാക്കി നടന്നു...

പൂര്‍ണ്ണനഗ്നയായി പ്രജ്ഞ നശിച്ചവളെ പോലെ മറിയക്കുട്ടി കുഞ്ഞുമോളുടെ തോളിലേക്ക് തളര്‍ന്നു വീണു...

അമ്മേടെ പോന്നു മോളേ... അപ്പന്‍.. അപ്പന്‍...

മഴയെ പിളർന്നൊരാർത്ത നാദം തളര്‍ന്നു വീണു...

പുറത്ത് മഴ പുതിയോരുടുപ്പു നെയ്യുകയായിരുന്നു...

പ്രിയപ്പെട്ട ഇണ സര്‍പ്പങ്ങള്‍ക്ക് വേണ്ടി...

ശുഭം......

Wednesday, 22 April 2015

ആദിമ മനുഷ്യൻ...

പുതുമഴയേറ്റ മണ്ണിന്റെ ഗന്ധവും,
ഋതുമതിയായ പെണ്ണിന്റെ ഗന്ധവും,
ഇത്രമേൽ ഇന്നെന്നെ ഉന്മത്തനാക്കുമാ
മറ്റൊരൂ വസ്തുവതില്ലീ ഭൂവിൽ...

ആധുനിക മനുഷ്യൻ.

പുതു മഴയേല്ക്കണ്ട..
ഋതുമതിയാകേണ്ട..
നീ പെണ്ണായ് പിറന്നാൽ മാത്രം മതി...

പിഞ്ചു കുഞ്ഞാകിലും സാരമില്ല..
തൻ മകളെങ്കിലും
സാരമില്ല...
പെണ്ണിന്റെ ആകാരം മാത്രം മതി...

ഉന്മത്തനാകും ഞാൻ..
നിന്നിളം മേനിയിൽ
ഭ്രാന്തനെ പോലിന്നു പച്ച കുത്തും..

Sunday, 19 April 2015

നിശാശലഭം..

നിശാശലഭം..

**************

ഇവളൊരു ശലഭം,
വെറും നിശാശലഭം..
ഈ നീല രാവിന്റെ കൂട്ടുകാരി..
ഈ പാർവണ തിങ്കളിൻ ദത്തുപുത്രി..

വർണ്ണാഭമായ ചിറകില്ലവൾക്കിന്നു,
രമിക്കുവാൻ പുഷ്പവസന്തമില്ല..
നുകരുവാനേറെ പൂക്കളില്ലാത്തവൾ,
നുകരുന്ന പൂക്കളിൽ തേനുമില്ല..

കൂട്ടായ് കുഞ്ഞാറ്റക്കിളികളില്ല,
കൂടെ പാറുവാൻ പൂവാൽ തുമ്പിയില്ല..
കുയിലിന്റെ നാദത്തിനേക്കാളവൾക്കെന്നും,
ഈ ചീവിടിൻ നാദമാണേറെയിഷ്ടം..

രജനി തൻ മുലപ്പാലുണ്ടു വളർന്നവൾ..
ഇരുളിനോടൊപ്പം ഓടി മറഞ്ഞവൾ..
പകൽ തോറും അജ്ഞാത വാസം നയിച്ചവൾ..
വഴിക്കണ്ണു നട്ട് സന്ധ്യയെ കാത്തവൾ..

വെളുക്കെ ചിരിച്ചു നടക്കുമാ മാന്യന്റെ
പാതിരാലീലകൾ പലകുറി കണ്ടവൾ..
ഒരു കുഞ്ഞു വയറിന്റെ പശിയടക്കാൻ
ഉരിഞ്ഞൊരാ തുണിയിലെ കണ്ണീരറിഞ്ഞവൾ..

സന്ധ്യ മയങ്ങവെ, ഇരുൾ മെല്ലെ വീഴവെ,
തെരുവോരത്തന്നാ വഴിയരികിൽ
ഉയർന്നൊരാ കാമാർത്ത നാദത്തിനും,
മങ്ങിയ തേങ്ങലിൻ ശബ്ദത്തിനും,
ഇവളത്രെ മൂകമാം ഏക സാക്ഷി..

പറയുവാനേറെ കഥകളുണ്ടെങ്കിലും,
ഒന്നും പറയുവാനാവാതെ പോയവൾ..
ഇവളൊരു ശലഭം, വെറും നിശാശലഭം,
ഈ നിശാഗന്ധി തൻ ഉറ്റ തോഴി..

Friday, 20 March 2015

പ്രിയപ്പെട്ട സോഫിക്ക്...
**********************
[ദീപു കിഴുത്താനി]

പ്രിയപ്പെട്ട സോഫിക്ക്,
നിനക്കു സുഖമെന്നു വിശ്വസിക്കുന്നു, കർത്താവിന്റെ അനുഗ്രഹത്താൽ ഇവിടെ എല്ലാവർക്കും സുഖം തന്നെ..
നീയയച്ച കത്ത് ഇന്നലെയാണു കയ്യിൽ കിട്ടിയത്, ജയേട്ടന്റെ ഒപ്പം  കറക്കമായിരുന്നു ഒരാഴ്ച..
ജെനുവിനു വെക്കേഷനല്ലേ, പരീക്ഷ തുടങ്ങുന്നതിനു മുമ്പേ അവൻ അപ്പച്ചനോട് പറഞ്ഞു വച്ചിരുന്നതാ..
വെക്കേഷനായപ്പോ ജയേട്ടനു ചെവിതല കോടുത്തില്ല, ഒടുവിൽ ലീവെഴുതിക്കൊടുത്തിട്ട് ഞങ്ങൾ
ചെറുതായൊന്നു നാടു ചുറ്റി...
നീ കണ്ടിട്ടില്ലല്ലോ ജെനുവിനെ?
അടുത്ത അടുത്ത കൊല്ലം ആറിലേക്കാണ്‌, ഏകദേശം എന്റെ തോളൊപ്പമായി. മഹാ വികൃതിയാണ്‌..
എന്ത് പെട്ടെന്നാ പിള്ളേർ വളരുന്നേ അല്ലേ? എന്റെ സാരിത്തുമ്പിൽ തൂങ്ങി നടന്നിരുന്ന പയ്യനാ..
ഇപ്പോ എന്നോളമായി.. ഓർക്കുമ്പോ സന്തോഷാണ്‌, ചിലപ്പോ പേടിയും തോന്നും,
എന്തു പെട്ടെന്നാ കാലം കടന്നു പോകുന്നത്.

ഇന്നലെ നിന്റെ കത്ത് വരാന്തയിൽ കിടക്കുന്നത് കണ്ടപ്പോ ശരിക്കും മനസ്സ് തേങ്ങിപ്പോയി,
സോഫീ നിനക്കറിയുമോ പന്ത്രണ്ടു വർഷങ്ങൾ കഴിയുന്നു എന്നെ തേടി ഒരു കത്ത് വന്നിട്ട്..
നീ ഓർക്കുന്നുണ്ടോ, മഠത്തിൽ മദറിന്റെ മേശപ്പുറത്ത് വിരുന്നെത്തിയിരുന്ന കത്തുകൾ നമ്മെ നോക്കി ചിരി തൂകിയിരുന്ന കാലം..
വാത്സല്യത്തിന്റെ കുളിരും പേറി വിരുന്നെത്തിയിരുന്ന അമ്മച്ചിയുടെ കത്തുകൾ, സ്നേഹത്തിന്റെ ചൂടും കണ്ണീരിന്റെ നനവുമുണ്ടായിരുന്നവർ..
കാലമേറെ കൂടുമ്പോൾ അപൂർവ്വമായെത്താറുള്ള ആ കൂട്ടുകാരൻ നിന്നെ തേടി ഇപ്പോഴും വരാറുണ്ടോ?
അപ്പന്റെ കാർക്കശ്യം നിറഞ്ഞ ഉപദേശങ്ങളും കുഞ്ഞാങ്ങളയുടെ പരിഭവങ്ങളും പേറി മദറിന്റെ മേശപ്പുറത്ത് അവൻ ചിരിക്കാറുണ്ടോ?
ഉണ്ടാവും അല്ലേ, എത്ര പറഞ്ഞാലും കുടുംബത്തിന്റെ സ്നേഹം അതൊരു
മരുപ്പച്ച തന്നെയാണു സോഫീ, കഠിനമായ ഈ മരുഭൂമിയിൽ കുളിരേകുന്നൊരിടം..
അമ്മച്ചിയെ കണ്ടിട്ട് നാളുകളേറെയാവുന്നു. പാവമായിരുന്നു അമ്മച്ചി എന്നോട് ക്ഷമിച്ചിട്ടുണ്ടാകണം,
പാവം അപ്പന്റെ ശാഠ്യം അമ്മച്ചിയേയും വിലക്കിയിട്ടുണ്ടാവണം. കുടുംബത്തിന്റെ മാനം കെടുത്തിയവളോട് ക്ഷമിക്കാൻ ഇനിയും അപ്പനു കഴിഞ്ഞിട്ടില്ലെന്നു തോന്നുന്നു. അല്ലെങ്കിൽ അമ്മച്ചീടെ പുന്നാര ലീനമോൾക്ക് അമ്മച്ചി കത്തുകളയച്ചേനെ.
ജെനുക്കുട്ടനെ കാണാൻ സഞ്ചി നിറയെ പലഹാരങ്ങളുമായി അവന്റെ വല്യമ്മച്ചി വിരുന്നു വന്നേനെ.
ഇന്നാണു നിന്റെ കത്ത് ശരിക്കൊന്നു വായിക്കാൻ പറ്റിയത്, ഒരാഴ്ച്ചത്തെ യാത്രയുടെ ക്ഷീണം
ശരിക്കും അലട്ടിയിരുന്നു. ജയേട്ടനും ജെനുക്കുട്ടനും ഇപ്പോഴും ഉറങ്ങുകയാണ്‌..
അവരുടെ സ്നേഹം കാണുമ്പോ ഞാനെന്റെ അപ്പനെ ഓർക്കും,
ഞാൻ അപ്പന്റെ മുഖത്ത് നോക്കാൻ പോലും ഭയന്നിരുന്നു..
മഠത്തിൽ ചേർക്കാൻ പോവുകയാണെന്നു പറഞ്ഞപ്പോഴും മറുത്തൊന്നും പറയാൻ
നാവു പൊന്തിയില്ല, മുഖത്തേക്ക് നോക്കാൻ പോലുമായില്ല.. ദാരിദ്ര്യത്തിൽ നിന്നെങ്കിലും രക്ഷ കിട്ടുമല്ലോ എന്നു മാത്രമേ ഓർത്തുള്ളൂ..
എന്റെ സ്വപ്നങ്ങളെ ബലിക്കല്ലിലെറിഞ്ഞുടച്ച് പുറപ്പെടാനൊരുങ്ങി നിന്നു..
മഠത്തിലേക്ക് പുറപ്പെടും നേരം ഞാൻ കരഞ്ഞു പോയത് ചിരി തൂകുന്ന കുഞ്ഞാങ്ങളയുടെ മുഖം കണ്ടപ്പോൾ മാത്രമായിരുന്നു..
എന്നേക്കാളും ഇളയതായി പതിനൊന്നാമനായി അവൻ വന്നിട്ട് രണ്ടു കൊല്ലം മാത്രമെ ആയിരുന്നുള്ളൂ,
എനിക്കവനെ ലാളിച്ച് കൊതി തീർന്നിനിരുന്നില്ല സോഫീ..
അവനിപ്പൊ മുതിർന്നു കാണണം, ഇപ്പോഴും മനസ്സിലോടിയെത്തുന്നു ആ കുഞ്ഞു മുഖം..

നീയവിടെ മഠത്തിന്റെ വക കോളേജിൽ ജോലി ചെയ്യുന്നു എന്നറിഞ്ഞതിൽ
സന്തോഷം.. മഠത്തിലെ വീർപ്പുമുട്ടലുകളിൽ നിന്നും അത് നിനക്കൊരു മോചനം ആയിരിക്കുമല്ലോ..
നീയാഗ്രഹിച്ച സ്വാതന്ത്ര്യം ഒരു പരിധി വരെയെങ്കിലും നിനക്കവിടെ ലഭിച്ചേക്കുന്നുണ്ടാവും അല്ലേ..
ഇത്ര നാളിനപ്പുറം ഒരു നാലുവരിയെഴുതുവാനാണോ നീയിത്ര മടിച്ചത്?
ഓരോ കത്തയക്കുമ്പോഴും മനസ്സിലോർക്കും ഇതിനെങ്കിലും മറുപടി വരും, നീണ്ട പന്ത്രണ്ടു
വർഷങ്ങൾ, നിനക്കെങ്ങിനെ എന്നെ  അവഗണിക്കാൻ കഴിഞ്ഞു സോഫീ?
നിന്റെ ലീനയെ നിനക്കെങ്ങിനെ?
വിപ്ലവകാരിയുടെ മനസ്സുമായി സന്യാസിനിയുടെ കുപ്പായത്തിൽ ആ കാരാഗൃഹത്തിൽ...
നിന്നെ എനിക്കങ്ങനെ സങ്കല്പ്പിക്കാൻ പോലുമാകുന്നില്ലല്ലോ കുട്ടീ..
സ്വാതന്ത്ര്യം മോഹിച്ച പറവകളായിരുന്നില്ലേ നാം,
ബന്ധനങ്ങൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ ചില്ലയിൽ ചേക്കേറുന്ന സ്വപങ്ങളായിരുന്നില്ലേ,
ആ ഇരുണ്ട മുറിയിൽ നമുക്ക് കൂട്ടിനുണ്ടായിരുന്നത്..
എന്നിട്ടും നിനക്കെങ്ങിനെ?
മറ്റാരുടെയോ കൈകളാൽ രചിക്കപ്പെട്ട തിരക്കഥയായിരുന്നു ജീവിതം,
വിശ്വാസത്തിന്റെ ഹോമകുണ്ഡത്തിൽ ഹോമിക്കപ്പെട്ടത് നമ്മുടെ സ്വപ്നങ്ങളായിരുന്നു..
ഇന്നേറെയെല്ലാം ജയേട്ടനിലൂടെ വീണ്ടുകിട്ടിയെനിക്കെങ്കിലും,
നീ കൂടെയില്ലാതെ അതൊരിക്കലും പൂർണ്ണമാവുന്നില്ല സോഫീ..
മഠത്തിലെ  ചെറിയ മുറിയിൽ, നാം നെയ്ത സ്വപ്നങ്ങൾക്കെല്ലാം ഒരേ നിറമായിരുന്നില്ലേ,
ഇരുണ്ട കുപ്പായം ധരിച്ച് നിറമുള്ള സ്വപ്നങ്ങൾ നെയ്തിരുന്നു നാം..
ചാരം മൂടിക്കിടന്നിരുന്ന എന്നിലെ മോഹങ്ങളെ ഊതി ജ്വലിപ്പിച്ച്ത് നീയായിരുന്നു,
അണയുകയായിരുന്ന കനലുകൾ ജ്വലിച്ചു, പൂർവാധികം ശോഭയോടെ..
വിലക്കപ്പെട്ട കനി നുകരുന്നതിലെ ആനന്ദം എന്നിലേക്കു പകർന്നത് നീയായിരുന്നു..
അന്നു നിന്റെ വാ തോരുകയില്ലായിരുന്നു
ആദത്തെ മോഹിപ്പിച്ച ഹവ്വയെക്കുറിച്ച്,
തറവാട്ടു വീടിനരികത്തെ ബലമുള്ള ശരീരവും മധുരമായാ  ശബ്ദവുമുള്ള മീശക്കാരനെക്കുറിച്ച്,
കളിക്കൂട്ടുകാരന്റെ ഉമ്മകളെക്കുറിച്ച്..
അങ്ങിനെ അങ്ങിനെ വിലക്കപ്പെട്ട എത്ര വിഷയങ്ങൾ ആ കൊച്ചു മുറിയിൽ ഒഴുകി നടന്നു..
ഈയിടക്കെപ്പോഴോ ജയേട്ടന്റെ കയ്യുകൾ എവിടെയോ പരതി നടന്നപ്പോഴും മനസ്സിലെത്തിയത് നീയായിരുന്നു..
ചില നേരങ്ങളിൽ നീയൊരു കിനാവള്ളിയാണെന്നു ജയേട്ടൻ പരാതി പറഞ്ഞു..
ഇരുട്ടു കട്ടപിടിച്ച കൂടുസ്സു മുറിയിൽ നാം സ്വർഗ്ഗം നെയ്തിരുന്നപ്പൊഴും നിനക്കങ്ങിനെ തോന്നിയിരുന്നോ സോഫീ?
ഈ ലീനയൊരു നീരാളിയാണെന്നു നിനക്കു തോന്നിയിരുന്നോ?
മൗനവ്രതത്തിന്റെ നാളുകളിൽ നാം മൗനം പാലിച്ചത് കർത്താവിനോടു മാത്രമായിരുന്നു അല്ലേ,
മദറിന്റെ ശാസനകൾ തടയണ തീർക്കുമ്പോഴൊഴികെ നമുക്കിടയിൽ വാക്കുകൾ പുഴ പോലെ ഒഴുകിയിരുന്നു..

നമ്മുടെ ആ നെല്ലി മരം ഇന്നും അവിടെയുണ്ടോ? അസ്വാതന്ത്ര്യത്തിന്റെ സായന്തനങ്ങളിൽ നമുക്കു കുളിരേകിയിരുന്നവൻ..
അടക്കിപ്പിടിച്ച വാക്കുകൾക്ക് കേഴ്വിക്കാരനായിരുന്നവൻ,
അവനിന്നും അവിടെയുണ്ടോ അതോ നിന്റെ മോഹങ്ങൾ പോലെ ഇല കരിഞ്ഞു വീണുവോ?
നമ്മുടെ ജീവിതത്തിലെ നാഴികക്കല്ലുകൾക്ക് സാക്ഷിയായിരുന്നവൻ..
ജയേട്ടനെ ഞാനാദ്യമായി കണ്ടത് അവന്റെ തണലിൽ ഇരിക്കുമ്പോഴായിരുന്നു..
കയ്യിൽ കുറേ കത്തുകളും, കക്ഷത്തിലൊരു കൊച്ചു ഡയറിയുമായി മഠത്തിന്റെ പടികൾ കയറിപ്പോയ ചെറുപ്പക്കാരൻ..
മഠത്തിന്റെ പടികളിറങ്ങി വന്ന സുമുഖനെ എന്റെ മനസ്സിലേക്ക് കൈപിടിച്ചു കേറ്റിയതും നീയായിരുന്നു..
വാടിയ നെല്ലിയിലകൾ നെറുകയിൽ വീണു കൊണ്ടിരുന്നിരുന്നു..
ദൈവഭയം മനസ്സിനെ നീറ്റിയപ്പോഴും പനിനീരായ് പെയ്തത് നിന്റെ വാക്കുകളായിരുന്നു..
“മർത്ത്യനു വേണ്ടി കുരിശേറിയ കരുണാമയൻ നിന്നെ ക്രൂശിക്കുമോ?
പോവുക ലീനാ, ഈ ബന്ധനം തകർത്ത് നിനക്ക് സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് പറക്കാം..
അല്ലെങ്കിൽ നീ കർത്താവിനോടും ഈ പരിപാവനമായ ഇടത്തോടും ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കുമത്..
ദൈവവിളി കൈക്കൊണ്ട് സർവ്വവുമർപ്പിച്ചരുടെ കൂട്ടത്തിൽ ചഞ്ചലമനസ്സുമായ് നില്ക്കുന്നതാണ്‌ ഈ ജീവിതത്തിൽ നാം ചെയ്യുന്ന ഏറ്റവും വലിയ പാപമായ്ത്തീരുക..
നിനക്കത് തിരുത്താൻ ഇതാണവസരം.
മറ്റാരോ എഴുതിയ ജീവിതത്തിന്റെ തിരക്കഥ മാറ്റിയെഴുതാനുള്ള അവസരം ..
ജയൻ നിന്നെ നല്ലവണ്ണം നോക്കും എന്നെനിക്കുറപ്പുണ്ട്..
ഇനിയൊരവസരത്തിൽ ഞാനും ഈ ബന്ധനങ്ങൾ പൊട്ടിച്ചെറിയും..
ഇത് നിന്റെ അവസരമാണ്‌, നഷ്ടപ്പെടുത്തരുത്”
നിന്റെ വാക്കുകൾ ഇന്നലെയെന്നോണാം എന്റെ ചെവികളിൽ മുഴങ്ങുന്നു ..
ഒടുവിൽ നിത്യവ്രത വാഗ്ദാനം ലംഘിച്ച് തിരുവസ്ത്രമുപേക്ഷിച്ചപ്പോഴും
അവനായിരുന്നു സാക്ഷി..
മങ്ങിയ നിലാവെട്ടത്തിൽ ഇലക്കൈകൾ നീട്ടി അവനെനിക്ക് യാത്രാമൊഴിയേകി..
ഞാൻ നിന്നോട് നന്ദിയുവളാണ്‌ സോഫീ..
നീയാണെനിക്ക് ജയേട്ടനെ തന്നത്, ജെനുക്കുട്ടനെ തന്നത്..
ഈ മനോഹരമായ ജീവിതം നിന്റെ ദാനമാണു സോഫീ..
നിന്റെ വാക്കുകളെല്ലാം സത്യമായി, പക്ഷേ നീയിന്നും ഒരു സന്യാസിനിയായി തുടരുന്നു എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തുന്നു...
ജീവിതത്തോട് എന്നേക്കാൾ അഭിനിവേശം ഉള്ളവളായിരുന്നു നീ..
എന്നിട്ടും..
മോഹവാഞ്ജകൾ നിറഞ്ഞ മനസ്സുമായി സന്യാസജീവിതം..
അസഹനീയം തന്നെ അല്ലേ സോഫീ..
നിന്നിലെ വിപ്ലവകാരി മരിച്ചുവോ?
നിന്നെ വന്നു കാണുവാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല സോഫീ, എന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടം ദ്യോതിപ്പിക്കുന്ന ആ ഇരുനിലക്കെട്ടിടത്തിലേക്ക് ഇനിയൊരു തിരിച്ചു വരവ്
അതെനിക്ക് ഓർക്കാൻ കൂടി വയ്യ..
മഠത്തിന്റെ വിലാസത്തിലയച്ചാൽ ഈ കത്ത് നിന്റെ കയ്യിൽ എത്തില്ല എന്നെനിക്കറിയാം..
പൊട്ടിച്ചു വായിക്കാത്ത ഒരു കത്തും മഠത്തിലെ അന്തേവാസികൾക്ക് പ്രാപ്യമല്ലല്ലോ..
വിലക്കുകളുടെ തെമ്മാടിക്കുഴിയിലേക്ക് ഈ കത്തു വലിച്ചെറിയപ്പെടുമെന്നറിയാം..
ഒരു അദ്ധ്യാപികക്കു വരുന്ന കത്തുകൾ പൊട്ടിച്ച് വായിക്കുവാൻ മാത്രം സാഹസത്തിനു കോളേജധികാരികൾ മുതിരാൻ വഴിയില്ല..
ഇനി എനിക്കെന്റെ പഴയ സോഫിയെ വേണം,
നമ്മുടെ സ്വപ്നങ്ങൾ തിരികെ വേണം,
ഒരു നീരാളിയേപ്പോലെ വീണ്ടും എനിക്കു നിന്നെ വരിഞ്ഞു മുറുക്കണം..
നീ വരില്ലേ സോഫീ, ബന്ധനങ്ങൾ തകർത്ത് ആ പഴയ സോഫിയായി..
നിനക്കായാണു ഞാൻ കാത്തിരിക്കുന്നത്..
നീ വരുന്ന നിമിഷത്തിനായ് മാത്രം..
സ്നേഹപൂർവ്വം നിന്റെ സ്വന്തം
                                                  ലീന...  
******************************************************

എന്താ മേരി സിസ്റ്ററേ വായിക്കുന്നേ? ആരുടെയാ എഴുത്ത്, വീട്ടീന്നാ?
എയ് അല്ല സിസ്റ്ററേ..
സിസ്റ്റർ ഓർക്കുന്നുണ്ടോ കുറച്ച് നാൾ മുമ്പ് മദറിന്റെ മേശവലിപ്പ് വൃത്തിയാക്കിയപ്പോൾ നമുക്ക് കിട്ടിയ
കുറച്ചെഴുത്തുകളെക്കുറിച്ച്?

ആഹ്, ഉവ്വ് പണ്ടിവിടെ ഉണ്ടായിരുന്ന ഒരു സിസ്റ്റർക്ക് വന്നിരുന്നത് അല്ലേ?
എന്താ അവരുടെ പേര്‌? ലീനയോ, ജീനയോ അങ്ങിനെ എന്തോന്നോ അല്ലേ?

ആ അത് തന്നെ സിസ്റ്ററേ, ലീന അല്ല, സോഫിയെന്നാ ആ സിസ്റ്ററിന്റെ പേര്‌..

എന്തേ ഇപ്പോ അതോർക്കാൻ? അവർക്ക് വീണ്ടും കത്ത് വന്നിട്ടുണ്ടോ?

ഉം, ഇത്തവണ മുൻപയച്ച കത്തുകളെപ്പോലെയല്ല, വളരെ ദീർഘമായൊരെഴുത്ത്..
ഇതൊന്നു വായിച്ച് നോക്കിയേ..

ഓഹ് ഇതെങ്ങിനെ, ആ സിസ്റ്റർ ഇപ്പോ ഇവിടില്ലാ എന്നല്ലേ പറഞ്ഞേ,
പിന്നെയാരാ അവർക്ക് മറുപടിയയ്ക്കാൻ?

അത് സിസ്റ്റർ...

ഉം, അത്?

അത് പിന്നെ സിസ്റ്റർ,

മറുപടി, മറുപടി ഞാനാ അയച്ചത്..

എന്തു ഭ്രാന്താ സിസ്റ്ററെ ഈ പറയുന്നേ?
വേറൊരാളുടെ പേരിൽ കത്തയക്കുകയോ?
അതും ആരാന്നോ എന്താന്നോ അറിയാതെ...

സിസ്റ്റർ ഇതാരോടും പറയരുത്,
ആ കത്തുകളോരോന്നും വായിച്ചു കഴിഞ്ഞപ്പോഴാണ്‌,

ഞാനീ സോഫി സിസ്റ്ററെക്കുറിച്ച് കൂടുതൽ അന്വേഷിച്ചത്..

സിസ്റ്റർക്കറിയുമോ, കൊല്ലങ്ങൾക്കു മുമ്പ് ഈ മഠത്തിൽ ഒരു സിസ്റ്റർ അത്മഹത്യ ചെയ്ത സംഭവം?

ആ സിസ്റ്ററുടെ പേരും സോഫി എന്നായിരുന്നു..

കുശിനിക്കു വരുന്ന അന്നാമ്മ ചേടത്തിയോട് ചൊദിച്ചപ്പോ, സംഭവം സത്യമാ..

ആ സിസ്റ്റർക്ക് കൂടെയുണ്ടായിരുന്ന വേറൊരു സിസ്റ്ററുമായി അതിരു വിട്ട ഒരടുപ്പം ഉണ്ടായിരുന്നു പോലും..
മദറും മറ്റു സിസ്റ്റേഴ്സും കുറെ ഉപദേശിച്ചു, ശാസിച്ചു..

ആഹ്, എന്നിട്ട്?

ഒടുവിൽ മറ്റേ സിസ്റ്റർ ഏതോ ഒരുത്തന്റെ കൂടെ ഓടിപ്പോയത്രേ..

ഒരു ദിവസം രാവിലെ വിഷം കഴിച്ച നിലയിൽ ഈ അന്നാമ്മച്ചേടത്തിയാ കണ്ടത്..
സോഫി സിസ്റ്ററെ..
അന്നത്തെ കാലമല്ലേ, അന്നത് വലിയ വാർത്തയൊന്നും ആയില്ല,
ഒരു തരത്തിൽ ഇവരു മൂടിവച്ചു എന്നു വേണം പറയാൻ..

മൂന്നു നാലു കൊല്ലമായി ആ കത്തുകൾ മുടങ്ങാതെ വന്നു കൊണ്ടിരിക്കുന്നു..
ഒരു മറുപടി പോലും തിരികെ പോയിട്ടില്ല,
എന്നിട്ടും അത് വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കുന്നു..

അതിനു മുൻപും കത്തുകൾ വന്നിട്ടുണ്ടാവണം..
ഇതു പോലെ ഒരു വൃത്തിയാക്കലിനിടയിൽ അവ നശിച്ചു പോയിക്കാണാൻ ആണ്‌ വഴി..

സിസ്റ്റർക്കറിയോ അന്നവർ താമസിച്ചിരുന്ന മുറിയിലാ നാമിപ്പോ...

അന്നവർ ഉപയോഗിച്ചിരുന്ന കട്ടിലിലാ നാമിപ്പോ..

ഇപ്പോ സിസ്റ്ററിന്റെ മനസ്സിൽ എന്തായിരിക്കും എന്നെനിക്കറിയാം,
അന്നാമ്മച്ചേടത്തിയിൽ നിന്നും ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ എന്റെ അവസ്ത്ഥയും
ഇതു തന്നെയായിരുന്നു സിസ്റ്റർ..

മനസ്സാകെ അസ്വസ്ത്ഥമാകാൻ തുടങ്ങി..

ഈ മുറിയിലിരിക്കുമ്പോൾ അനുഭവിച്ച വീർപ്പുമുട്ടൽ..

ഈ കട്ടിലിൽ കിടക്കുമ്പോൾ..

ഹോ..
 
അതിനേക്കാളുപരി സ്നേഹിതയുടെ വാക്കുകൾക്കായി കാതോർത്തിരിക്കുന്ന
അപരിചിതയെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി..

ഓരോ കത്തുകളിലും അവർ നിറച്ചു വച്ച സ്നേഹം,
ഓരോ കത്തുകൾ വായിക്കുന്തോറും അവരുടെ ദുഃഖം മനസ്സിലേക്കാഴ്ന്നിറങ്ങി..
പ്രതീക്ഷയുടെ ഭാരം പേറി വന്നിരുന്ന അക്ഷരക്കൂട്ടങ്ങൾ..

ഒടുവിൽ ഞാൻ തീരുമാനിച്ചു അവരുടെ കാത്തിരിപ്പിനു വിരാമമിടണം എന്ന്‌..
പക്ഷേ എന്തു കോണ്ടോ അവരുടെ പ്രതീക്ഷകൾ മരിച്ചു കഴിഞ്ഞുവെന്നെഴുതാൻ എനിക്ക് കഴിഞ്ഞില്ല സിസ്റ്റർ..

സുഖമാണെന്നും, ഇവിടെ ജോലിയൊക്കെ ചെയ്ത്....

ഇനിയുമൊരു മറുപടി വന്നാൽ  മദറിന്റെ പ്രതികരണം എങ്ങനെയാവുമെന്നറിയാമല്ലോ,
ഞാൻ കോളേജിലെ വിലാസം വച്ചു.. 

സോഫിയെ മനസ്സിൽ ആവാഹിച്ച് ഞാൻ മറുപടിയെഴുതി...

അതോ അവർ എന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങാൻ കൊതിച്ചു നില്ക്കുകയായിരുന്നോ? അറിയില്ല,

പക്ഷേ ആ സമയത്ത് അവരെ ഞാൻ അതിരു വിട്ട് സ്നേഹിച്ചു പോയിരുന്നു എന്നത് സത്യമാണ്‌...

പക്ഷെ ഇതിനൊരു മറുപടിയെഴുതാൻ ഞാൻ അശക്തയാണ്‌ സിസ്റ്റർ..

എനിക്കറിയില്ല, ഞാനെന്തെഴുതണം?

സിസ്റ്ററേ എന്നാലും അത് വേണ്ടായിരുനു..
സിസ്റ്റർ ചെയ്തത് തിരുസഭക്കു ചേരാത്ത പ്രവൃത്തി ആയിപ്പോയി,
എങ്കിലും എനിക്കിപ്പോ അതിനെ ന്യായീകരിക്കാൻ മോഹം തോന്നിപ്പോകുന്നു..
ഓഹ്, എന്തവസ്ത്ഥയാണിത്?
കർത്താവേ, നീ ഞങ്ങളെ പരീക്ഷിക്കുകയാണോ...

“നന്മ നിറഞ്ഞ മറിയമേ,
തമ്പുരാന്റെ അമ്മേ..
പാപികളായ ഞങ്ങൾക്ക് വേണ്ടി...“

അയ്യോ സിസ്റ്ററേ വേഗം വരൂ സന്ധ്യാപ്രാർത്ഥന ആരംഭിച്ചിരിക്കുന്നു..

ഇനിയും വൈകിയാൽ, വേഗം വരൂ,
സിസ്റ്റർ എന്താ ഓർക്കുന്നത്?
പോയിട്ടൊന്നു മനസ്സുരുകി പ്രാർത്ഥിക്കാം നമുക്ക്..

കർത്താവ് ഒരു വഴി കാണിക്കാതിരിക്കില്ല...

പറയാൻ മറന്ന വാക്കുകൾ പാതിയിലുപേക്ഷിച്ച് രണ്ടാത്മാക്കൾ മുറിവിട്ടകന്നു...

വിലക്കപ്പെട്ട വാക്കുകൾ നിർബാധം വിഹരിച്ചിരുന്ന മുറിയിൽ,
മഷിത്തുമ്പിനാൽ കോറപ്പെടുന്നതിന്റെ വേദനയൊർത്താവണം മേശവലിപ്പിലെ സ്ഫടികഗോളത്തിനടിയിൽ ഒരു കടലാസു കഷ്ണം പിടഞ്ഞു..

Saturday, 7 March 2015

മഴ പെയ്തോഴിയുന്നേരം...
***************************
ചെറിയ നാക്കിലയിൽ ചോറു വിളമ്പി,
രമ്യ അപ്പുവിനെ വിളിച്ചു...

ചെക്കാ, വാ ഊണു കഴിക്കാം...

ആനത്തുമ്പിയുടെ ചിറകോളം പതുങ്ങിയെത്തിയ കയ്യുകൾ
ചെറുതായൊന്നു വിറച്ചു...

ചതി അവൾ തിരിച്ചറിഞ്ഞിരുന്നിരിക്കണം..

അതിവേഗം അവൾ മുന്നോട്ട് കുതിച്ചു..

കൗതുകം തിങ്ങിയ കണ്ണുകളിൽ നിരാശ പടർന്നിരുന്നു അപ്പോൾ..

അപ്പ്വേ വാ ഇങ്ങട്...
രമ്യ വീണ്ടും വിളിച്ചു...

കൈത്തുമ്പോളം എത്തിയ തുമ്പി കൈവിട്ടു പൊയതിന്റെ ഈർഷ്യ അവന്റെ
മുഖത്ത് നിറഞ്ഞു നിന്നിരുന്നു..

അവളെ ചെറുതായൊന്നു നുള്ളി അവൻ സങ്കടം തീർത്തു...

ന്റെ തുമ്പി...

അവളെ ഈർഷ്യയോടൊന്നു നോക്കി അവൻ ആ ചെറിയ ഓലപ്പുരയിലേക്ക് കടന്നു...

തൊടിയിൽ നിന്നുരിഞ്ഞ ചെറിയ ചെമ്പരത്തിയിലയിൽ അവൾ സദ്യ വിളമ്പി...

തുമ്പപ്പൂവും, നീലക്കോളമ്പിയും നീരോലിയും.....

അവൾ ഒരുള അവനു നീട്ടി,

ടാ, ഇന്നലുച്ചക്കേ അമ്മേണ്ടല്ലോ, അച്ഛനു വാരിക്കൊടുക്കണൂ..
പൗഡർഡപ്പി എടുക്കാനെ വീട്ടീപ്പോയീല്യേ, അപ്പഴേ...

പതിമൂന്നുകാരിയുടെ കണ്ണിൽ നാണം നിഴൽ വിടർത്തി..

നീയിപ്പഴേ കാണണ്‌?..
എന്റച്ഛൻ എന്നും അമ്മക്ക് ചോറു വാരിക്കൊടുക്കുമല്ലോ..

നിക്കീം തരും രുറുളാ...
ഒരുളക്കൈ അവളുടെ ചൂണ്ടിലേക്ക് മുട്ടിച്ച് അപ്പു പറഞ്ഞു..

അവളുടെ കണ്ണുകളിൽ എന്തോ മിന്നി മറഞ്ഞു...

ന്നാലും ന്റെ തുമ്പി....

പത്തുവയസ്സുകാരന്റെ ചുണ്ടില്‍ നിന്നും പുറത്തു ചാടാൻ ഒരു കുഞ്ഞു വിതുമ്പൽ വെമ്പി നിന്നു..

പോട്ടേ, ത്രണ്ണം വേണം ന്റെ അപ്പൂന്‌, ഞാൻ പിടിച്ചു താരാലോ...
വിതുമ്പലോളിച്ച ചുണ്ടിൽ പുഞ്ചിരി വിടർന്നിരുന്നു... 

പ്പോ വരാട്ടോ..

അവള്‍ പുറത്തേക്കിറങ്ങി...

തിരികെയെത്തുന്നേരം അവളുടെ കയ്യില്‍ പിടയുന്നൊരു ജീവന്‍,
കണ്ണില്‍ വിരിയുന്ന മത്താപ്പൂക്കള്‍...

തുമ്പിയെ കുഞ്ഞുകൈകളില്‍ ചേര്‍ത്തു വച്ച് ചെറുതായൊന്നു ചിരിച്ചു..
സന്തോഷായില്ലേ ന്റെ കുട്ടിക്ക്...

കുഞ്ഞു ചുണ്ടിണകള്‍ അവളുടെ കവിളില്‍ മര്‍ദ്ദം ചെലുത്തി പിന്‍വലിഞ്ഞു..

ആ നിഷ്കളങ്കബാല്യത്തിന്റെ ആനന്ദത്തില്‍ പങ്കു ചേര്‍ന്നതിനാലവണം,
ഒരു നിമിഷം ആ കുഞ്ഞുജീവി പോലും ചിറകനക്കാതെ നിന്നു പോയത്..

വടക്കേ തൊടിയിലെ മൂവാണ്ടന്മാവിന്റെ ചുവട്ടിലെ ഓലപ്പുരയിൽ രണ്ടാത്മാക്കൾ എന്തിനോ വേണ്ടിയുള്ള പരിശീലനത്തിലായിരുന്നു..
അത് കണ്ടാസ്വദിച്ചിരിക്കുന്നു കയ്യില്‍ ഊന്നുവടിയും ചുണ്ടിലൊരു പുഞ്ചിരിയുമായി കാലമെന്ന മുത്തച്ഛനും..

മൂവാണ്ടന്മാവിന്റെ ചുവട്ടിൽ കൂനനുറുമ്പുകൾ മണ്ണു കുത്തിയിട്ടു കൊണ്ടിരുന്നു..

മറന്നു വച്ചതെന്തോ എടുക്കാനാവണം അതിലൊരുവവൻ മാവിൻ മുകളീലേക്ക് വച്ചു പിടിക്കുന്നു...

********************************************************************************************

കയ്യിലെ ഊന്നുവടി അരികത്തു നീക്കി വച്ച്  മുത്തച്ഛൻ പാടവരമ്പത്തിരിക്കുന്നു...
എന്തോ പ്രതീക്ഷിക്കുന്നുണ്ടെന്നു തോന്നുന്നു അയാളുടെ കണ്ണുകള്‍..

മുഖത്തു മുളച്ച പൊടിമീശ അപ്പുവിനു എന്തെന്നില്ലാത്ത സന്തോഷം നല്കുന്നുണ്ട്...

ഇപ്പൊ ഞാനും മുതിർന്നിരിക്കുന്നു..

കണ്ണാടിക്ക് മുൻപിൽ എത്ര നിന്നാലും അവനു മതിയാവാറില്ല..

അപ്പൂ നീയിപ്പൊ മുതിർന്നിരിക്കുന്നു...

അവൻ പൊടിമീശ തടവി സ്വയം പറഞ്ഞു..

അവൻ രമ്യയെക്കുറിച്ചോർത്തു,

അവളിപ്പോ പഴയതു പോലെ ഒന്നും അല്ല, ആകെ മാറിയിരിക്കണൂ.

ആ പഴയ പാവാടക്കാരിയിൽ നിന്നും ഒരുപാട്...

അവളിനി കളിക്കാനൊന്നും വരില്ലാട്ടോ അപ്പൂ..
ഒരു ദിവസം കളിക്കാൻ ചെന്നപ്പോഴാ ഓൾടെ അമ്മ പറഞ്ഞു..

അവളിപ്പോ മുതിർന്ന പെണ്ണായീത്രേ..
മുതിർന്നാ പെൺകുട്ടികൾ കളിച്ചു നടക്കാൻ പാടില്യാ...

അവളുടെ അമ്മ വെറുതെ പറഞ്ഞതാ, അവൾക്കൊരു മാറ്റോല്യ..

ഇന്നലെ കണ്ട പോലെ തന്നെ..

എങ്കിലും അവളുടെ കണ്ണിലെന്തോ ഒരു പുതിയ തിളക്കം...

ഓളു വയസ്സറിയിച്ചൂത്രെ, രമണി സ്വകാര്യമായി പറഞ്ഞു..

അതെന്താ?

ചോദ്യം തീർന്നപ്പോഴെക്കും അവൾ പോയി..

അമ്മേ, വയസ്സറിയിച്ചൂന്നു പറഞ്ഞാ ന്താ? രമ്യേടമ്മ പറയാണേ ഓളിനി...

പറഞ്ഞു മുഴുവനാക്കാൻ സമ്മതിച്ചില്ല അമ്മ..

അസത്ത് ചോദിക്കണ ചോദ്യങ്ങളേ, പോടാ അപ്രത്ത്...

അമ്മ കയ്യിലെ കൊതുമ്പോങ്ങി...

എന്തോ പിന്നെ ആരോടും ചോദിക്കാൻ ധൈര്യം വന്നില്ല..

ന്നാലും അവൾക്കു  തന്നോട് സ്നേഹംണ്ട്...

ഇടക്കൊക്കെ പാടത്ത് പശുക്കുട്ടിയെ അഴിക്കാൻ പോവുമ്പോൾ അവൾ കവിളത്തേകാറുള്ള ഉമ്മകളാണു സാക്ഷ്യം..

അതു മാത്രമാണു ഇപ്പോൾ അവളെ അടുത്തു കിട്ടുന്നതിനുള്ള ഏക വഴി..

പാടം കുറച്ചകലെ ആയത് കൊണ്ട് തുണക്കായ് പോകാം..
അതിലവളുടെ അമ്മക്ക് വിരോധം ഇല്യ...

ഓഹ്, അതെന്തൊരു സ്വപ്നമായിരുന്നു...

പരസ്പരം ചുറ്റി വരിയുന്ന രണ്ടു പാമ്പുകൾ...

തിളങ്ങുന്ന നീലവരകൾ...

അവ ശ്വാസം കിട്ടാതെ ചത്തു പോകുമെന്നു തോന്നിപ്പോയി..

നാഗങ്ങളുടെ രൂപം മാറിത്തൂടങ്ങി..

അപ്പു സൂക്ഷിച്ചു നോക്കി..
ഇപ്പോൾ അതിലൊന്നിനു അപ്പുവിന്റെ രൂപമാണ്‌..

തന്റെ കയ്യുകൾ പുണരുന്നത് നാഗത്തെയല്ല,
അവിടെ അവൾ ആണ്‌ രമ്യ..

അതെ നാഗങ്ങളെപ്പോലെ പോലെ പിണഞ്ഞു കിടക്കുന്നു അപ്പുവും രമ്യയും..

ഇപ്പോൾ നാഗങ്ങളില്ല, രമ്യ മാത്രം..

അവളുടെ കാലടികളിൽ നിന്നും ഒരു പാമ്പിനെപ്പോലെ ചുറ്റിക്കയറുന്നു അപ്പു..

പെട്ടെന്നു ഞെട്ടിയുണർന്നു...

അടിവയറ്റിൽ അഗ്നിയെരിയുന്ന പോലെയവനു തോന്നി..

മേലാകെ പടാരുന്നതായും..

മേനിയിലെവിടെവിടെയോ നനവു പടരുന്നതവനറിഞ്ഞു !...

അഗ്നിയായെരിയുന്ന നനവ്‌...

അപ്പൂ...

മധുരമായൊരു ശബ്ദം അവനെ ചിന്തയിൽ നിന്നുണർത്തി..

രമ്യയാണ്‌...

എന്താപ്പോ വിളിക്കാൻ..

പശുക്കുട്ടി കയറഴിഞ്ഞു കാണും..

അല്ലാണ്ടിപ്പൊ അവൾ വിളിക്കാൻ കാര്യമൊന്നുമില്ല..

അപ്പൂ ഇപ്രത്ത് വന്നേ...

എന്തേ?

നീ വരണുണ്ടൊ പാടത്തേക്ക്...

പശുക്കുട്ടിയെ അഴിച്ചോണ്ട് വരാൻ പറഞ്ഞു... നല്ല മഴ വരണൂ..

അപ്പു മാനത്തേക്കൊന്നു പാളി നോക്കി...

ശകതിയായി കാറ്റു വീശിക്കൊണ്ടിരിക്കുന്നു....

നാഗക്കളത്തിലെ പെണ്ണുങ്ങളേപ്പോലെ മുടിയഴിച്ചാടുന്നു കവുങ്ങുകൾ..

കുളിരുന്നതു കൊണ്ടാവണം ആകാശമാകെ കരിമ്പടം പുതച്ചു കൂനിയിരിക്കുന്നു....

വാ പോവാം.. അമ്മേ ഞാൻ ദാ വരണൂ ട്ടൊ...

എങ്ങോട്ടാടാ ചെക്കാ, മഴ വരണ കണ്ടില്യേ...

മറുപടി പറയാൻ നിന്നില്ല.. അവൻ തൊടി കടന്നിരുന്നു...

അവളുടെ കയ്യും പിടിച്ച് അവൻ പാടത്തേക്ക് നടന്നു...

കാറ്റിനു വേഗതയേറി വരുന്നു...

ഒതുങ്ങി അനുസരണയോടെ മാത്രം കണ്ടിട്ടുള്ള അവളുടെ മുടിയിഴകൾ പോലും പ്രകൃതിയിലെ മാറ്റം ആസ്വദിക്കുകയാണെന്നു തോന്നുന്നു...

അവ അവളുടെ മുഖത്തേക്കു പാറി വീണു കൊണ്ടേ ഇരുന്നു..

അവ നിശബ്ദമായി എന്തോ പറയുന്നുണ്ടെന്നു തോന്നി അപ്പുവിന്‌...

കറുത്ത ദാവണിയും, ഇളം മഞ്ഞ ജാക്കറ്റും അവളെ ഏറെ സുന്ദരിയാക്കിയിരിക്കുന്നു..

എടുപ്പിൽ ചേർത്തു കുത്തിയിരുന്ന ദാവണിയുടെ അഗ്രം സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടി..

വാടിയ മാവിലകൾ മുഖത്തടിച്ചു നിലത്തു വീണു..

തൊടിയിലെവിടെയോ ഓലമടൽ വീഴുന്ന ശബ്ദം..

ഇരുണ്ട അന്തരീക്ഷത്തില്‍ പ്രകൃതി കൂടുതല്‍ സുന്ദരിയായിരിക്കുന്നു...

അപ്പു നടത്തത്തിനു വേഗത കൂട്ടി, മഴ പെയ്ത്തിട്ടു എന്നു തോന്നുന്നു..

മേഘത്തിന്റെ ഇരമ്പൽ അടുത്തടുത്തു വന്നു വരികയാണ്‌..

ദൂരെ എവിടെയോ കിളികളുടെ ശബ്ദങ്ങൾ, ചേക്കേറുന്നതിന്റെ തിരക്കാവണം...

അപ്പു നടത്തത്തിന്റെ വേഗത കൂട്ടി...

മഴയുടെ സംഗീതം അരികിലെത്തിയിരിക്കുന്നു...

അവളുടെ കയ്യിൽ മുറുകെ പിടിച്ചു, അപ്പു ഓടാൻ തുടങ്ങി..

അവനൊപ്പം എത്താൻ അവൾ ഏറെ പണിപ്പെടേണ്ടി വന്നു..

പാടവരമ്പിലേക്കു കാൽ വച്ചതും മഴ പെയ്തതും ഒന്നിച്ചായിരുന്നു...

ഓടിയതിന്റെ നിഷ്ഫലത ഓർത്താവണം അപ്പുവിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു...

രമ്യ ശക്തിയായി അണച്ചു കൊണ്ടിരുന്നു..

മഴ പതിയെ സൗമ്യത കൈവിട്ടു...
അവൾ ആർത്തലച്ചു പെയ്തു...

തുണയാരുമില്ലാത്ത ചെറുബാല്യക്കാരെ അവൾ കണ്ടില്ലെന്നു നടിച്ചു..

കേറി നിൽക്കാൻ ഒരു സ്ത്ഥലത്തിനായി അപ്പുവിന്റെ കണ്ണുകൾ പരതിക്കൊണ്ടിരുന്നു..

വിഫലശ്രമം ഉപേക്ഷിച്ച കണ്ണുകൾ എവിടെയോ ഉടക്കി..

രമ്യയുടെ കിതപ്പ് വിട്ടകന്നിരുന്നില്ല..

ഇടമുറിയാതെ പെയ്ത മഴത്തുള്ളികൾ..

അവൾ ശ്വാസം കഴിക്കാൻ പോലും കഷ്ടപ്പെടുന്നുണ്ടെന്നു തോന്നിച്ചു..

സ്വാതന്ത്ര്യം മോഹിച്ച ദാവണി  മോഹം ഉപേക്ഷിച്ചുവെന്നു തോന്നുന്നു..
അവ അവളുടെ മേനിയെ മുറുകെ പുണർന്നു കിടന്നു...

മിഴിപൂട്ടി നിന്നിരുന്ന അവളുടെ മുഖത്തുമ്മ വക്കാൻ മഴത്തുള്ളികൾ മത്സരിക്കുന്ന പോലെ അവനു തോന്നി..

അപ്പു കണ്ണിമ ചിമ്മാതെ അവളെ നോക്കി നിന്നു...

അവളെ പുണർന്നു കിടന്ന ദാവണി..

മുഖത്തുമ്മ വച്ച് കഴുത്തിലൂടെ കീഴ്പ്പോട്ടിറങ്ങുന്ന നീർക്കണികകൾ....

മാനത്തു നിന്നു പൊഴിയുമ്പോഴേ അവക്കു ലക്ഷ്യം നിശ്ചയമുണ്ടായിരുന്നെന്നു തോന്നിപ്പോയി..

ഒരു നിമിഷം...

ഭ്രാന്തമായ ആവേശത്തോടെ അവൻ അവളെ പുണർന്നു...

എന്താണു സംഭവിക്കുന്നതെന്നു ക്കു നിശ്ചയം വരുന്നതിനു മുൻപേ
ഒരു ചുംബനം അവളെ തളർത്തി...

പാടത്തെ വയൽചുള്ളികൾ മാത്രമായിരുന്നു സാക്ഷി...
ദൂരെയെങ്ങോ പശുക്കിടാങ്ങൾ മേഞ്ഞിരുന്നു...

ഏതോ അദൃശ്യ ശക്തി ആവേശിക്കുന്നതു പോലെ അവനു തോന്നി...
വീണ്ടും ഗാഢമായി അവനവളെ പുണർന്നു..

മാറിൽ നിന്നടർത്തി അവളുടെ മുഖത്തേക്കൊന്നു നോക്കി..

കണ്ണുകൾ പാതി കൂമ്പിയിരുന്നു..

വാടിയ ചേമ്പിൻ തണ്ടു പോലെ അവൾ അവനിലേക്കു ചാഞ്ഞു..

ചുണ്ടുകൾ എന്തോ യാചിക്കുന്നുണ്ടായിരുന്നു..  

ചുണ്ടിൽ ചുണ്ടിണ ചേരവേ കാലുകൾ നിലത്തുറക്കാത്ത പോലെ അവനു തോന്നി..

സ്വാതന്ത്ര്യഗാനം പാടി ദാവണി വേറിട്ടു പോയപ്പോൾ,
മാറിൽ പതിച്ച മഴത്തുള്ളികൾ പൊള്ളുന്ന പോലെ അവനു തോന്നി...

അവൻ അവളെയും ചേർത്ത് വരമ്പോരത്തേക്ക് ചേർന്നു കിടന്നു..

മഴത്തുള്ളികൾ  എന്തോ പാടുന്നുണ്ടെന്നു രമ്യക്ക് തോന്നി..

തെറ്റ്.. തെറ്റ്.. തെറ്റ്... അവ ഈണത്തിൽ പാടുകയായിരുന്നു...

ഒരു നിമിഷം അവനെ തള്ളി മാറ്റാൻ മോഹിച്ചു..

പക്ഷേ കയ്യുകൾ മോഹിച്ചതു വേറൊന്നായിരുന്നു...
അവ കൂടുതൽ ശക്തിയായി അവനെ പുണർന്നു...

നഗ്നത അവളിൽ ലജ്ജയുണർത്തിയിരുന്നു..
പക്ഷേ, അവസാനത്തെ  നൂലിഴയും വലിച്ചെറിയാൻ മോഹിച്ചു.. 

അവളുടെ കയ്യുകൾ മുറുകുന്നതവനറിഞ്ഞു...

ഇരയെ വരിയുന്ന പാമ്പിനെപ്പോലെ അവനെ വരിഞ്ഞു മുറുക്കുകയാണവ..

തിളങ്ങുന്ന നീലവരകള്‍..

പുണരുന്ന നാഗങ്ങള്‍..

മഴയുടെ ശക്തി ഇടക്കെപ്പോഴൊ കുറഞ്ഞിരുന്നു..

വീണ്ടും അവൾ ആർത്തലച്ചു...

സൗമ്യതയുടെ ശീതളിമ...

താളാത്മകമായി പെയ്യുകയായിരുന്നു അവൾ...

ഒടുവിൽ രൗദ്രഭാവം പുൽകി അവൾ തളർന്നു വീണു..

മഴ പെയ്തു തോർന്നിരുന്നു...

കയ്യിൽ ഊന്നുവടിയും ചുണ്ടിൽ പുഞ്ചിരിയുമായി അയാൾ എഴുന്നേറ്റു...
അലസപഥനം തുടർന്നു അടുത്ത രംഗവും തേടി...

അകലെയെങ്ങോ, കോരിച്ചൊരിയുന്ന മഴയിലും,
മധുവിധു തീരാത്ത രണ്ടു വേഴാമ്പലുകൾ ഇണചേർന്നു കൊണ്ടിരുന്നു..

**********************************************************************
ദീപു കിഴുത്താനി...